ഇവൾ പെണ്ണ് 👏..... (MADE IN BANGLADESH :Iffk-3)
1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും,സ്ത്രീകൾക്കു മേലുള്ള അതിക്രമങ്ങൾക്കും, അവഗണനകൾക്കും അന്ത്യം ഉണ്ടായിട്ടുണ്ടോ എന്നു ചിന്തിച്ചാൽ അതിനു ഒരു അവസാനമില്ല എന്ന തികഞ്ഞ ബോധത്തിൽ എത്താൻ കഴിയും. തൊഴിൽ ഇടങ്ങളിൽ ആവട്ടെ, വീടുകളിൽ ആവട്ടെ, പൊതുനിരത്തിൽ ആവട്ടെ എവിടെയും സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നു. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവളെ ചൂഷണം ചെയ്തു, ഉപയോഗപ്പെടുത്താൻ ഉള്ള കഴുകൻ കണ്ണുകൾ ആണ് എവിടെയും ഉള്ളത്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ത്രീ കേന്ദ്രികൃതമായ ചിത്രമാണ് റൂബെയത് ഹുസൈന്റെ" മെയ്ഡ് ഇൻ ബംഗ്ലാദേശ് ".പ്രതികരിക്കുന്ന സ്ത്രീ ജനത അതാണ് ഇന്നിന് നമുക്ക് ആവശ്യം എന്നു വിളിച്ചോതുന്ന ചലച്ചിത്രം.
സംവിധായകൻ റുബയാത്ത് ഹുസൈന്റെ മേഡ് ഇൻ ബംഗ്ലാദേശിലെ 23 കാരനായ ഷിമു, ആഗോള മുതലാളിത്തത്തിന്റെ മുഖമാകാം: തനിക്കും തൊഴിലില്ലാത്ത ഭർത്താവിനും അരി പോലും നൽകാൻ കഴിയാത്ത തുച്ഛമായ വേതനത്തിനായി ഒരു തുണിത്തര ഫാക്ടറിയിൽ ഷിഫ്റ്റുകൾ ശിക്ഷിക്കുന്ന ഒരു യുവതി.
ഫാക്ടറി തീപിടുത്തം ഉണ്ടായപ്പോൾ ഷിമു അതിനെ എതിർത്തതിനും, ഫാക്ടറി അടച്ചുപൂട്ടുകയും അവളുടെ ചെറിയ ശമ്പളം പോലും ഷിമു നിരസിക്കുകയും ചെയ്യുന്നു. അതിനാൽ, ഒരു ലേബർ അഭിഭാഷകൻ തൊഴിലാളികളെ സംഘടിപ്പിക്കാൻ ഷിമുവിനെ സമീപിക്കുമ്പോൾ, അവൾ ഉടനടി സമ്മതിക്കുന്നു, പക്ഷേ ഇത് ഒരു യൂണിയൻ ആവശ്യമാണെന്ന് അവളുടെ പ്രതികാര മേലധികാരികളെയോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകരെയോ അറിയിക്കരുതെന്നും അവർ പറഞ്ഞിരുന്നു. ഇതിനായി നിരവധി രേഖകളുടെ ആവശ്യം ഉണ്ടായിരുന്നു. എല്ലാവരും ഒപ്പിട്ട ഒരു ഫോറം, അത് ഒപ്പിക്കാൻ തന്നെ ഷിമു നന്നായി പണിപ്പെട്ടു.
അവിടെ, ഒരു യൂണിയൻ സ്ഥാപിക്കുന്നതിനും അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എന്താണ് വേണ്ടതെന്ന് ഷിമു മനസ്സിലാക്കുന്നു.
ഇത് ഒരു ലളിതമായ ദൗത്യമല്ലെന്നും അതീവ ശ്രദ്ധയോടും കൂടി ചെയ്യേണ്ടതന്നെയും അവൾ തിരിച്ചറിയുന്നു . പ്രത്യേകിച്ചും ഒരു വ്യവസായത്തിൽ നിരന്തരം ചെലവ് താഴേക്ക്, മുകളിലേക്കു എന്നരീതിയിൽ മാറിക്കൊണ്ടേയിരിക്കുന്നു. ഫാക്ടറി ഉടമകൾ പ്രധാന ആഗോള ബ്രാൻഡുകളുമായി കരാർ ഒപ്പിടാൻ ശ്രമിക്കുമ്പോൾ കുറഞ്ഞ വേതന തൊഴിലാളികളെ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്നു. സംശയാസ്‌പദമായ തൊഴിലാളികൾ പ്രധാനമായും ചെറുപ്പക്കാരും സ്ത്രീകളുമാണ്, പ്രായമായ പുരുഷന്മാർ അവരുടെ മേൽവിചാരകന്മാരായി സേവനമനുഷ്ഠിക്കുന്നുവെന്നത് ഒരു ലൈംഗിക സംസ്കാരം അടിവരയിടുന്നു, അവിടെ സ്ത്രീകൾ ജോലിസ്ഥലത്തും വീട്ടിലും നിഷ്‌ക്രിയ സേവകരായിരി തന്നെ നിലകൊള്ളേണ്ടതായി വരുന്നു.
എവിടെയും സ്ഥിതി ഭിന്നമല്ല. ഷിമുവിന്റെ സുഹൃത്തിനെ പ്രണയം നടിച്ചു, തന്റെ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ഒരു മുതലാളിയെയും കാണാൻ കഴിയും. ഒപ്പം തൊഴിലാളികൾക്കു ആവശ്യത്തിന് അർഹമായ വേതനം നൽകാത്ത അവസ്ഥ ഇത്തരത്തിൽ തൊഴിൽ ഇടങ്ങളിൽ സ്ത്രികൾ അനുഭവിക്കുന്ന വിഷമതകൾ ചിത്രീകരിക്കുന്നതാണ് ഈ ചലച്ചിത്രം. താൻ സങ്കടപ്പിച്ച എല്ലാത്തരം തെളിവുകളുമായി അധികാരിയെ കാണാനായി ഒക്കെ തന്നെ അവൾ ഒറ്റയ്ക്ക് പോയിരുന്നു. നിരവധി തവണ പോയിട്ടും അവർ ഗൗനിക്കുനില്ലന് മനസിലായപ്പോൾ ഷിമു അധികാരിയുടെ മുറിയിൽ പ്രവേശിക്കുകയും അതിൽ ഒപ്പിട്ടു തന്നില്ലങ്കിൽ അദ്ദേഹത്തിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും അവൾ വിളിച്ചു പറഞ്ഞു. മാന്യമായ സ്വരത്തിൽ പറഞ്ഞപ്പോൾ അവൾക്കു വിലനല്കാതിരുന്ന അധികാരി അവളുടെ ശക്തമായ വാക്കിലും പ്രവർത്തിയിലും ഭയന്ന് ഒപ്പിട്ടു നൽകി. അങ്ങനെ അവളുടെ തൊഴിലാളി യൂണിയൻ എന്ന സ്വപ്നം നിറവേറി.
പ്രതികരണശേഷിയാണ് ഇന്നിന്റെസമൂഹത്തിനു ആവശ്യം. ഷിമു ബംഗ്ലാദേശിന്റെ ഉപോൽപ്പണമാണെകിൽ തന്നേയും അവൾ അവൾക്കും അവൾക്കുചുറ്റുമുള്ളവർക്കും വേണ്ടതൊക്കെ തന്നെക്കൊണ്ട് ആകും വിധം ചെയ്യാൻ ശ്രമിക്കുന്നു. തൊഴിലാളി യൂണിയൻ, ഒരു തൊഴിൽ മേഖലയിൽ ആവശ്യമാണ്. അവൻ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരെ നയിക്കുന്നതിലും സുപ്രധാനമായ പങ്കു വഹിക്കുന്നു. ഈ സിനിമ വിളിച്ചോതുന്നത് പ്രതികരിക്കാൻ പ്രാപ്തരായ ഒരു സമൂഹത്തിനെ വേണം വളർന്നു വരുന്ന ജനത വാർത്തെടുക്കാൻ എന്നുള്ളതാണ്. ഇത്തരത്തിൽ നല്ലൊരു കാര്യം കാഴ്ചക്കാരിൽ എത്തിക്കാൻ നിർമാതാവിന് കഴിഞ്ഞെന്നു പറയാം....




Comments
Post a Comment